വിരാമമീ മാരി പെയ്തുലയുബോള്‍,
ഒരു പുതു വെളിച്ചത്തിൻ കാലടി കാതോര്‍ത്തിന്ന് വീണ്ടും.
ഉദ്വേഗ ശൃംഗങ്ങൾ ഉന്മാദമാടിയോരീ
ദിനരാത്രങ്ങളില്‍, സമയക്രമങ്ങൾ
മാറിയോരീ ഋതുവിലെ കാറ്റുപോല്‍
അകലങ്ങൾ അകാലങ്ങളായി തുടരെ
യെവിടെയോ മനങ്ങള്‍, മരത്തിലെ
ചില്ലകള്‍ പോലവേ അടുത്തു വന്നു.
ദുഃഖിച്ചു! ദീക്ഷിച്ചു! യീ രാപ്പകലുകള്‍
ഉഷ്ണമുണര്‍ന്നോരാ ദുസ്വപ്നം പോലെ
മാറുന്നു, മനസിന്നൊട്ടു ശീലമാക്കിയീ
തുറുങ്കലിന്‍ ചുവന്ന ചുവരിടങ്ങൾ.